ഫിയോദർ ദസ്തയേവ്‌സ്കി
ഫിയോദർ ദസ്തയേവ്‌സ്കി
പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കി . മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയത്തിന്റെയും സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്.
ആദ്യകാല ജീവിതം
മോസ്കോയിലെ ഓൾഡ് സ്റ്റൈൽ എന്ന പട്ടണത്തിൽ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ് ഫിയോദർ ജനിച്ചത്. പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ളസൈനിക അക്കാദമിയിലേക്ക് പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു.
സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849-ൽ ഫയദോർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക് നാടുകടത്തി. 1854-ൽ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേർന്നു.
സൈനികനായി ഖസാഖ്‌സ്ഥാനിലെ സെമിപലാറ്റിൻസ്കിൽ കഴിഞ്ഞ അഞ്ചു വർഷമാണ് ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സ്വതന്ത്ര ചിന്താധാരകൾ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു.
സാഹിത്യജീവിതം, രണ്ടാം വിവാഹം
1860-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത് സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ചൂതാട്ടക്കാരൻ എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.
കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു.
മരണം
881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.
കൃതികൾ
കുറ്റവും ശിക്ഷയും
കരമസോവ് സഹോദരന്മാർ
ചൂതാട്ടക്കാരൻ
വിഡ്ഢി
വൈറ്റ് നൈറ്റ്സ്
ദസ്തയേവ്സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ. അന്നയുമായുള്ള ദസ്തയേവ്‌സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വയലാർ അവാർഡ് അടക്കമുള്ള ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഇതിവൃത്തവും അവതരണവും
ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്സ്കായയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നിൽക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചിരിക്കുന്നത്.
ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്സ്കായയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നിൽക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രമുഖ റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും (ഇംഗ്ലീഷ്: Crime and Punishment). ലോകനോവൽ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദെസ്തയോവ്സ്കിയെ സാഹിത്യലോകത്ത് അനിഷേധ്യനാക്കുന്നതില് ഈ നോവൽ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളി നീക്കുന്ന റാസ്കോള്നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായാ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിത്തതിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്സ്കി എന്ന വിശേഷണങ്ങളെ ശരിവക്കുന്നു നോവൽ കൂടിയാണ് കുറ്റവും ശിക്ഷയും.
റഷ്യൻ സാഹിത്യകാരൻ ഫിയോദർ ദസ്തയേവ്സ്കിയുടെ അവസാനത്തെ നോവലാണ് കരമസോവ് സഹോദരന്മാർ (ബ്രദേഴ്സ് കരമസോവ്) (റഷ്യൻ: Братья Карамазовы). രണ്ടു വർഷമെടുത്ത് എഴുതി 1880 നവംബർ മാസം പൂർത്തിയാക്കിയ ഈ കൃതി ആദ്യം വെളിച്ചം കണ്ടത് "റഷ്യൻ മെസ്സഞ്ചർ" എന്ന പത്രികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീക്കപ്പെട്ടപ്പോഴാണ്. "ഒരു മഹാപാപിയുടെ ജീവിതം" എന്ന പേരിൽ എഴുതാനുദ്ദേശിച്ച ഇതിഹാസകഥയുടെ ആദ്യഭാഗമായി നോവലിസ്റ്റ് ഇതിനെ കരുതിയെങ്കിലും, ഇതിന്റെ പ്രസിദ്ധീകരണം നടന്ന് നാലുമാസത്തിനകം അദ്ദേഹം മരിച്ചതിനാൽ ആ സ്വപ്നം സഫലമായില്ല.
മതം, സ്വതന്ത്രേച്ഛ, സാന്മാർഗ്ഗികത എന്നിവയുടെ ധാർമ്മികസമസ്യകൾ ആവേശപൂർവം ചർച്ചചെയ്യപ്പെടുന്ന ഒരു ദാർശനികരചനയാണ് ഈ നോവൽ. തീവ്രവേഗത്തിൽ അധുനികവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്ന റഷ്യ പശ്ചാത്തലമായി നടക്കുന്ന വിശ്വാസം, സന്ദേഹം, യുക്തി എന്നിവയുടെ ഒരു ആത്മീയനാടകവുമാണത്. വടക്കുപടിഞ്ഞാറൻ റഷ്യയിലെ 'സ്റ്റാറയ-റൂസ്സാ' മുഖ്യപശ്ചാത്തലമായുള്ള ഈ രചന ദസ്തയേവ്സ്കി എഴുതിയതും അവിടെ വച്ചാണ്. സിഗ്മണ്ട് ഫ്രോയിഡ് ആൽബർട്ട് ഐൻസ്റ്റീൻ, ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ, എന്നിവർ ഉൾപ്പെടെയുള്ള ചിന്തകന്മാർ ഇതിനെ സാഹിത്യകലയിൽ എക്കാലത്തും ഉണ്ടായിട്ടുള്ള ഉദാത്തസൃഷ്ടികളിൽ ഒന്നായി പുകഴ്ത്തിയിട്ടുണ്ട്. 2007-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഈ നോവലിനെ "പ്രത്യാശയാൽ നാം രക്ഷിക്കപ്പെട്ടു" (Spe salvi) എന്ന ചാക്രികലേഖനത്തിൽ പരാമർശിച്ചു.
നോവലിലുള്ള മുഖ്യമതദ്രോഹവിചാരകൻ (ഗ്രാൻഡ് ഇൻക്വിസിറ്റർ) എന്ന അന്യാപദേശം അതിലെ ഏറ്റവും അറിയപ്പെടുന്ന ഖണ്ഡങ്ങളിൽ ഒന്നും ഗ്രന്ഥകർത്താവ് ഉന്നയിക്കുന്ന ധാർമ്മിക-ദാർശനിക സമസ്യകളുടെ സംഗ്രഹവുമാണ്.
കഥ
വെറിയനും ക്രൂരനും ലുബ്ധനും കോമാളിയുമായ ഫിയദോർ കരമസോവിന്റെ കൊലപാതകത്തിന്റെ ദുരൂഹത പശ്ചാത്തലമാക്കി അയാളും വ്യത്യസ്തസ്വഭാവികളായ നാല് ആണ്മക്കളും ചേർന്ന ശിഥിലകുടുംബത്തിന്റെ കഥ പറയുകയാണ് നോവലിസ്റ്റ്. നാലു മക്കളിൽ മൂന്നു പേർ ഫിയോദോറിന്, അയാളുടെ ക്രൂരത സഹിച്ചു മരിച്ചുപോയ രണ്ടു ഭാര്യമാരിൽ പിറന്നവരാണ്. അച്ഛന്റെ ഉപേക്ഷയിൽ ആ മക്കൾ പലയിടങ്ങളിലായി വളർന്നു. മൂത്ത മകൻ ദിമിത്രി സുന്ദരിയും ധനികയുമായ കാതറീനയ്ക്കു വിവാഹസമ്മതം കൊടുത്തിരുന്നു. എങ്കിലും അച്ഛന്റെ 'ഇഷ്ടക്കാരി', ഗ്രൂഷങ്കയിലും അയാൾ ഭ്രമിച്ചിരുന്നു. തന്റെ ദുർന്നടത്തയ്ക്കും ദുർവ്യയത്തിനുമായി അച്ഛനിൽ നിന്നു വാങ്ങേണ്ടി വന്ന പണത്തിനുവേണ്ടി കുടുംബവിഹിതം വേണ്ടെന്നു വച്ച അയാൾ, അച്ഛൻ തന്നെ ഇക്കാര്യത്തിൽ വഞ്ചിക്കുകയായിരുന്നെന്നു പിന്നീടു കരുതി.
ദിമിത്രിയ്ക്ക് മറ്റൊരമ്മയിൽ പിറന്ന അനുജന്മാരായിരുന്നു ഇവാനും അലോഷ്യയും. ഏറെ പഠിപ്പും വായനയുമുള്ള ഇവാൻ ദൈവത്തിലും ആത്മാവിന്റെ അമർത്ത്യതയിലും വിശ്വാസമില്ലാത്തവനായിരുന്നു. ഏറ്റവും ഇളയമകനായിരുന്ന അലോഷ്യ, സാത്വികനും ദൈവഭക്തനും ആയിരുന്നു. ഒരു സന്യാസാശ്രമത്തിൽ പരിശീലനം നേടിക്കൊണ്ടിരുന്ന അയാളുടെ ആത്മീയഗുരുവായിരുന്നു വയോവൃദ്ധനായ സോസിമാപ്പാതിരി. ഫിയോദോറിന്റെ പാചകക്കാരനായ സ്മെർദ്യാക്കോവ്, ഒപ്പം അയാളുടെ മകനുമായിരുന്നു. നഗരത്തിൽ അലഞ്ചുതിരിഞ്ഞിരുന്ന ഒരു മന്ദബുദ്ധിപ്പെണ്ണിൽ അയാൾക്കു പിറന്നവൻ.
ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ഈ ശിഥിലകുടുംബത്തിന്റെ കഥയിൽ നോവലിസ്റ്റ് ക്രിസ്തീയമായ രക്ഷയുടെ സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. അലോഷ്യയുടെ ഗുരു സോസിമാപ്പാതിരി, ഈ ബൃഹദ്കഥയിൽ സവിശേഷമായൊരു ക്രിസ്തീയവീക്ഷണത്തിന്റെ വക്താവായി പ്രത്യക്ഷപ്പെടുന്നു. എങ്കിലും നോവലിസ്റ്റ് ഉന്നയിക്കുന്ന ബൗദ്ധികസന്ദേഹങ്ങളും അദ്ദേഹം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ ആത്മീയകലാപങ്ങളും ഈ അന്വേഷണത്തെപ്പോലെ തന്നെ വായനക്കാരെ ആകർഷിക്കുന്നു. നോവലിലൊരിടത്ത് ഇവാൻ അലോഷ്യയോടു പറയുന്ന മുഖ്യമതദ്രോഹവിചാരകന്റെ കഥ, അസ്തിത്വവാദരചനകളുടെ സമാഹാരങ്ങളിൽ ഉൾപ്പെടാറുണ്ട്.
ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച ഒരു ചെറുകഥയാണ് വൈറ്റ് നൈറ്റ്സ് അഥവ വെളുത്ത രാത്രികൾ (Белые ночи). 1848-ൽ പ്രസിദ്ധീകരിച്ച ഈ ചെറുകഥ അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നാണ്. കെ. ഗോപാലകൃഷ്ണന്റെ റഷ്യൻ ഭാഷയിൽനിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വെളുത്ത രാത്രികൾ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചെറുകഥയ്ക്ക് നിരനധി ഭാഷകളിലായി ധാരാളം ചലച്ചിത്ര ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.
വിഖ്യാത ഫ്രെഞ്ച് ചലച്ചിത്ര സംവിധായകൻ റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫോർ നൈറ്റ്സ് ഓഫ് എ ഡ്രീമർ (1971) എന്ന ചിത്രം ഈ ചെറുകഥയെ അധികരിച്ച് എടുത്തതാണ്. ജനനാദൻ സംവിധാനം നിർവഹിച്ച ദേശീയ പുരസ്ക്കാരത്തിന് അർഹമായ ഇയർക്കായ് എന്ന തമിഴ് ചിത്രവും ഈ കഥയെ അടിസ്ഥാനപ്പെടുത്തിയ ചലച്ചിത്രമാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ സാവരിയ, ശിവം നായർ സംവിധാനം ചെയ്ത 2006ലെ ചലച്ചിത്രം ആഹിസ്ത ആഹിസ്ത, മൻമോഹൻ ദേശായി സംവിധാനം ചെയ്ത് 1960-ലെ ചാലിയ എന്നീ ഹിന്ദി ചിത്രങ്ങളും വൈറ്റ് നൈറ്റ്സിന്റെ ചലച്ചിത്രാവിഷ്ക്കാരങ്ങളാണ്. ജെയിംസ് ഗ്രേ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം ടു ലവേർസ് വൈറ്റ് നൈറ്റ്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ്.
Reference: Wikipedia
Reference: Wikipedia
Comments
Post a Comment